ബുധനാഴ്‌ച, ഏപ്രിൽ 13

ഫുട്ബാൾ


കാലിൽ  നിന്നൂരിത്തെറിക്കുന്നു   ഗോളം 
ശതകോടി മിഴികളുടെ 
ഒരേയൊരു കൃഷ്ണമണി 
നേരിന്റെ കുറുകെയോ 
നേരിനെ കുറുക്കിയോ 
നേരിലൂടപ്പുറമിപ്പുറം കൂട്ടിയോ കുറച്ചോ 
ഇരുളിൽ വെളുപ്പും പകലിൽ കറുപ്പും 
ഒളിഞ്ഞും തെളിഞ്ഞും പകുത്ത് പകുത്ത് 
പകുതിക്കൾക്കിടയിൽ 
തുലാസിലൂഞ്ഞലാടി 
ഒരുപകുതിയെയിരുളാക്കി 
മറുപകുതിയിലുന്മാദമധുകോരിച്ചാർത്തി
ചങ്കുകൾ കുത്തിപ്പകുത്തും പിളർത്തിയും 
കണ്ണീർച്ചിരികൾക്കിടയിലൂടൊരുമിന്നൽ 
കൊള്ളിയായ്മിന്നിത്തെറിച്ചുപായും - വെറും ഗോളമല്ല 
കണ്ണും മനസ്സുമാത്മാവുമെല്ലം തുന്നിയ 
പൊള്ളയായൊരു തുകല്ക്കെട്ട്  

അഭിപ്രായങ്ങളൊന്നുമില്ല: