തിങ്കളാഴ്‌ച, ഡിസംബർ 4

ഒരു സായാഹ്നം

ആവി പറക്കുന്ന ചിക്കന്‍ മസാലപ്പടം
ചെന്നായക്കാട്ടിലൊരിടത്തൊളിച്ചിരുന്നു നുണഞ്ഞു.
പിന്നെ കണ്ണുരുട്ടി അലറിപ്പായുന്ന
മൃഗങ്ങള്‍ക്കിടയിലൂടെ നൂണു്‌ മണിയറയിലെത്തി.
അദൃശ്യമായ തടവറയില്‍ നിന്നു ദൃശ്യമായ തടവറയിലേക്കു്‌..
അവിടെ, കമ്പ്യൂട്ടര്‍ സുന്ദരിയുടെ തരളതയില്‍
മനസ്സും ശരീരവും ബാധകള്‍ക്കു വിട്ടുകൊടുത്തു.
പിന്നെ,തണുത്ത വിദേശനിര്‍മ്മിത വാതത്തില്‍
വിളറി പിടിച്ച മധുസമുദ്രത്തില്‍ ആടിയുലഞ്ഞു,
നിദ്രയുടെ തീരങ്ങളിലേക്കു...
ദിശ തെറ്റിയ പായ്കപ്പലായ്....
ഇപ്പോള്‍, സ്വപ്നങ്ങളുടെ കടല്‍ക്കാക്കകള്‍ ഉണരുന്നനേരം..
ഓര്‍മ്മകളുടെ നശിച്ച കലമ്പലല്ലാതെ ,
നിരര്‍ത്ഥകങ്ങള്‍ക്കു മീതേ
വ്യര്‍ത്ഥത കൊണ്ടഭിഷേകം ചാര്‍ത്തലല്ലാതെ,
ഇവറ്റകള്‍ക്കു മറ്റൊന്നുമില്ലേ ശബ്ദിക്കാന്‍?
ഒരു സുഖനിമിഷമെങ്കിലും നിശ്ശബ്ദതയിലേക്കു
ഭാഷാന്തരം നടത്തിക്കിട്ടിയിരുന്നെങ്കില്‍!!!

7 അഭിപ്രായങ്ങൾ:

സൂര്യോദയം പറഞ്ഞു...

നവന്‍... കൊള്ളാം... :-)

സു | Su പറഞ്ഞു...

ഒരു സായാഹ്നം നന്നായിട്ടുണ്ട്.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

നവന്റെ ഈ സായാഹ്നം വളരെ രസകരമായിരിക്കുന്നു. ആ കടല്‍ക്കാക്കകളുടെ കലമ്പല്‍ ഞാനും അനുഭവിക്കുന്നു. ഒറ്റപ്പെട്ട ഏതൊ ഒരു ദ്വീപില്‍ അകപ്പെട്ടതിന്റെ വ്യാകുലത നിറയുന്നു, അകത്തും പുറത്തും

അജ്ഞാതന്‍ പറഞ്ഞു...

കമന്റ് എഴുതിയ സൂര്യോദയം, സു, ശിവപ്രസാദ് എന്നിവര്‍ക്കും വായിച്ച മറ്റെല്ലാ സുഹ്രുത്തുകള്‍ക്കും നന്ദി.....

അജ്ഞാതന്‍ പറഞ്ഞു...

നവന്‍ കവിത നന്നായിട്ടുണ്ടു .. ഒറ്റക്കിരിക്കുപോള്‍ അങ്ങനേ പലതും തോന്നും ..അതു ഇങ്ങനേ ഒരു കനവായീ പോരട്ടേ..

Unknown പറഞ്ഞു...

നവന്‍ കവിത വായിച്ചു.
ഒരു ചില കമന്‍ റുകള്‍ ഉണ്ട്.എന്നാല്‍ താങ്കളുടെ അനുവാ‍ദത്തിന് കാത്തു നില്‍ക്കുന്നു. താങ്കള്‍ വെറുതെ എഴുതിയതാണൊ അതൊ വായനക്കാര്‍ക്കുവേണ്ടിയാണൊ? അല്ലെങ്കില്‍ കമന്‍റ് “ സൂപ്പര്‍ എന്നു പറഞ്ഞ് ഞാന്‍ ഒതുക്കാം.
: രാജു

അജ്ഞാതന്‍ പറഞ്ഞു...

ഗുണാളന്‍, രാജു ഇരിങ്ങല്‍, നന്ദി..
രാജു ഇരിങ്ങല്‍,
"വിമര്‍ശ്ശനം കൊണ്ടു നന്നാവുന്നതിനേക്കാള്‍ മുഖസ്തുതി കേട്ടു ചീത്തയാവുന്ന" കൂട്ടത്തില്‍പെടുന്ന ഒരാളാണു ഞാന്‍ എന്നു സ്വയം മനസ്സിലാക്കുന്നതു കൊണ്ടു തന്നെ, വിമര്‍ശ്ശനങ്ങളോട് തുറന്ന മനസ്ഥിതിയാണു്‌ എനിക്കുള്ളതു്‌. മനസ്സില്‍ തോന്നുന്ന കാര്യം പറയുക. :)