വ്യാഴാഴ്‌ച, മാർച്ച് 13

അടിമകള്‍ ഉണ്ടാകുന്നതു്

ഉള്ളില്‍ അളിഞ്ഞഴുകുന്ന ദുര്‍ഗന്ധങ്ങളെ
കെട്ടിനിര്‍ത്തി വീര്‍പ്പിച്ച വമ്പന്‍ ബലൂണുകള്‍
കാലദേശ ദിഗന്തരത്തിലുയര്‍ന്നു പൊങ്ങുന്നു
അവ വലിയ കാഴ്ചകളുടെ നിറവിനാല്‍
കണ്ണുകളെ മയക്കുന്നു
കണ്ണിനു മുന്നില്‍ മനസ്സും
മനസ്സിനു മുന്നില്‍ ബുദ്ധിയും ജിഹ്വയും കര്‍മ്മവും അടിമയാകുന്നു
ഒരടിമ അനേകം അടിമകളെ സൃഷ്ടിക്കുന്നു
അടിമകളുടെ ജനത രൂപം കൊള്ളുന്നു
ആ ജനത സ്വന്തം വലിപ്പമറിയാതെ മുട്ടിലിഴയുന്നു
അവരുടെ ചിറകുകള്‍ അവര്‍ക്കന്യമാകുന്നു
വേദനകള്‍ സ്വകാര്യമാകുന്നു
ഒരുവന്റെ തേങ്ങല്‍ അവന്റെയുള്ളില്‍ മാറ്റൊലിക്കൊണ്ട് അവനിലൊടുങ്ങുന്നു.
സ്വന്തം കുഴിമാടങ്ങള്‍ മാന്തി മാന്തി അവര്‍ കാത്തിരിക്കുന്നു
പ്രവചിക്കപ്പെട്ട മോചനത്തിന്റെ നിതാന്തമായ അടിമത്തത്തിനായ്.....

2 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

സ്വന്തം കുഴിമാടങ്ങള്‍ മാന്തി മാന്തി അവര്‍ കാത്തിരിക്കുന്നു
പ്രവചിക്കപ്പെട്ട മോചനത്തിന്റെ നിതാന്തമായ അടിമത്തത്തിനായ്.....

കൊള്ളാം..

പാമരന്‍ പറഞ്ഞു...

സ്വന്തം കുഴിമാടങ്ങള്‍ മാന്തി മാന്തി അവര്‍ കാത്തിരിക്കുന്നു
പ്രവചിക്കപ്പെട്ട മോചനത്തിന്റെ നിതാന്തമായ അടിമത്തത്തിനായ്.....

കൊള്ളാം..