ഞായറാഴ്‌ച, ജൂലൈ 1

ഒരു വായന

ഒരു പുസ്തകത്തിന്റെ വാതില്‍പ്പഴുതിലൂടെ ഞാനൊന്നെത്തിനോക്കി....
ചരിത്രം അന്ത:പുരത്തില്‍ കടക്കുന്നു.
ചാമരം വീശി ഒരു താള്‍ മറിച്ചു
ആ കാ‍റ്റില്‍ തിരി കെട്ടതോ
അതോ അക്ഷരങ്ങള്‍ ഇരുണ്ടിരുണ്ട് ഇരുള്‍ പരത്തിയതോ?
ആ ഇരുളില്‍ കണ്ടതു് പുസ്തകങ്ങളില്‍ നിന്നു
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ആത്മാക്കള്‍..
അവര്‍ ഭാഗ്യവാന്മാര്‍!
അവരുടെ നാമങ്ങളെ
ആഢ്യന്റെ ആര്‍ത്തിമഷിക്കറ പൂശി
കടലാസില്‍ കെട്ടിവച്ച് ആരും
ഗ്രന്ഥങ്ങളുടെ തടവറയിലാക്കിയില്ലല്ലോ...

അഭിപ്രായങ്ങളൊന്നുമില്ല: