തിങ്കളാഴ്‌ച, ഫെബ്രുവരി 12

ഒറ്റത്തുരുത്തില്‍

ചുവരുകള്‍ മനസ്സിലു;മതിലെന്നോ പതിയിച്ച
മുഖമെല്ലാം കീറിഞാന്‍ തീകൊളുത്തി - പുക-
ച്ചുരുളൊന്നുയര്‍ന്നതിലാമുഖമോരോന്നായ്
രൂപംധരിക്കുന്നു; പിന്നെയുയരവേ
ഭൂതകാലങ്ങളില്‍ ചുറ്റിപ്പിണയുന്ന
നാഗങ്ങളാകുന്നു; പത്തിവിടര്‍ത്തുന്ന
ചോദ്യാടയാളങ്ങള്‍ ഭാവിക്കു നേര്‍തിരി-
ഞ്ഞോങ്ങുന്നു,വെന്നിലേക്കെത്തുവാന്‍ വെമ്പുന്ന
ഹര്‍ഷനിമിഷങ്ങളോടിയകലുന്നു.....

തിങ്കളാഴ്‌ച, ഫെബ്രുവരി 5

വേനലില്‍ കുളിരേകുന്നവര്‍

ഞാനെന്റെ ദു:ഖം മറന്നിടാന്‍, നിന്‍
‍മാറത്തു തലചായ്ച്ചുറങ്ങി; പക്ഷേ
നിന്നിലെ പൊള്ളുന്ന ഹൃത്തടത്തിന്‍
‍നൊമ്പരച്ചൂടറഞ്ഞില്ലയൊട്ടും!
നിലവിളിയില്ലാത്ത വേദനകള്‍,
അലമുറയില്ലാത്ത ദു:ഖങ്ങളും
കാണാത്ത ഞാന്‍ വെറുമന്ധനല്ലേ?
അറിയാത്ത ഞാനൊരു വിഡ്ഢിയല്ലേ?